ന്യൂഡൽഹി: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ തമിഴ്നാട്ടിലെ വനിതാ കോൺഗ്രസ് നേതാവ് ഹസീന സയീദിനെ ആറു വർഷത്തേക്കു പുറത്താക്കി.
സീറ്റ് നിഷേധിക്കപ്പെട്ടതോടെ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലംബയെയും മറ്റു നേതാക്കളെയും കുറ്റപ്പെടുത്തി ഹസീന സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
അൽക്ക ലംബയ്ക്കെതിരേ വ്യക്തിപരമായ ആരോപണം ഉയർത്തിയ ഹസീന, മുതിർന്ന നേതാവ് കെ.സി. വേണുഗോപാലിനെതിരേയും അപകീർത്തികരമായ പ്രസ്താവന നടത്തിയിരുന്നു. തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്നു ഹസീന.